പെൻഷൻ സമര നായിക മറിയക്കുട്ടി ചേട്ടത്തിക്കുള്ള വീട് പണി പൂർത്തി ആക്കി: കെപിസിസി ഭവന പദ്ധതിയിൽ ശരവേഗം നടപടികൾ
അടിമാലി: പെൻഷൻ സമര നായിക മറിക്കുട്ടി ചേട്ടത്തിക്കുള്ള വീടുപണി കെപിസിസി പ്രസിഡൻറ് അതിവേഗം പൂർത്തിയാക്കി. അടിമാലി 20 ഏക്കറിലുള്ള മറിക്കുട്ടി ചേട്ടത്തിയുടെ എട്ടര സെൻറ് വസ്തുവിലാണ് വീട് പണി പൂർത്തിയാക്കിയത്പൂർത്തിയാക്കിയത്. സമര നായികയായി മറിയക്കുട്ടി ചേട്ടത്തിതെരുവിലിറങ്ങിയപ്പോൾ കെപിസിസി അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ ആയുധമായാണ് യുഡിഎഫ് നേതൃത്വം മറിയക്കുട്ടി ചേട്ടത്തിയെകണ്ടത്. നാട്ടിൽ മജിസ്ട്രേറ്റ് മറിയക്കുട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മറിക്കുട്ടി ചേട്ടത്തി ന്യായത്തിന്റെ ഭാഗത്ത് മാത്രമേ നിക്കൂ എന്നുള്ളതാണ് അടിമാലിക്കാരുടെ വിശ്വാസം. സമരം സംസ്ഥാനതലത്തിൽ ചർച്ചയായതോടെ മറിയക്കുട്ടി ചേട്ടത്തി താരമാവുകയായിരുന്നു. സ്വന്തം നിലപാട് മാധ്യമ ചർച്ചകളിൽ മറയില്ലാതെ വ്യക്തമാക്കാനും മറിയ കുട്ടി ചേട്ടത്തി ഇതിനിടയ്ക്ക് ശ്രമം നടത്തി. പക്ഷേ വിമർശനങ്ങളെല്ലാം സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായും ആയതോടെ സിപിഎം വ്യക്തി അധിക്ഷേപ നിലപാടുമായി രംഗത്ത് വന്നു. ചേട്ടത്തിക്ക് മകൾ യുകെയിലും രണ്ട് വീടും ഉണ്ട് എന്ന് വരെ ദേശാഭിമാനി റിപ്പോർട്ട് ചെയ്തതോടെ ചേട്ടത്തി ഹൈക്കോടതിയിൽ മാനനഷ്ട ഹർജി ഫയൽ ചെയ്തു. ഗത്യന്തരമില്ലാതെ ദേശാഭിമാനി പത്രത്തിന് മാപ്പ് പറഞ്ഞു തലയൂരേണ്ട അവസ്ഥവരെ എത്തി. അതോടെ പിണറായി സർക്കാർ മറിക കൂട്ടിച്ചേർത്തിയ തള്ളിപ്പറഞ്ഞ സംസാരതലത്തിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ അവസരം മുതലാക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മറിയിക്കുട്ടി ചേട്ടത്തിയുടെ അടിമാലി 20 വീട്ടിൽ എത്തുകയും വീട് പണി നൽകുമെന്ന് വാഗ്ദാനം നൽകിയാണ് പിരിഞ്ഞത്. ഡിസിസി ജനറൽ സെക്രട്ടറി ബാബു പി കുര്യാക്കോസ് അധ്യക്ഷനായ നിർമ്മാണ കമ്മിറ്റി അതിവേഗമാണ് നിർമ്മാണം പൂർത്തിയാക്കി വീടിൻറെ താക്കോൽ കൈമാറുവാൻ തയ്യാറാക്കുന്നത്. ഇടുക്കി എംപി ഡീൻകുര്യാക്കോസ് ആണ് വീടിൻറെ ശിലാസ്ഥാപനം നടത്തിയത്... 68 ദിവസം കൊണ്ടാണ് വീടിൻറെ പണി പൂർത്തിയാക്കിയത്. ഈ മാസം പന്ത്രണ്ടാം തീയതി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വീടിൻറെ താക്കോൽ മറിയ കുട്ടിചേടത്തിയ ഏൽപ്പിക്കും. ഏറ്റെടുത്ത പണികൾ അതിവേഗം പൂർത്തിയാക്കിയ ചാരിതാർത്ഥത്തിൽ ആണ് ബാബു പി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റി. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന വായിക്കാം മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ് . സിപിഎം എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ് . എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം. സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്.
What's Your Reaction?