അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു.. കോട്ടയത്തുള്ള സിപിഎം നേതാവ് മകനെ വേട്ടയാടുന്നു എന്ന് തിരുവഞ്ചൂർ

ബാർകോഴ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചി സംഘം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. തൻറെ ഭാര്യാപിതാവ് ബാർ ഹോട്ടൽ ഉടമയായിരുന്നു എന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആകാം ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്നും അർജുൻരാധാകൃഷ്ണൻ മൊഴി നൽകി. ബാർകോഴക്കേസ് സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ രാഷ്ട്രീയ വിവാദം വളർത്തി കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് നടത്തുന്നത് എന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. 2018 മരിച്ച സ്വന്തം ഭാര്യാപിതാവ് ഉപയോഗിച്ചിരുന്ന നമ്പർ ആ ഗ്രൂപ്പിൽ ഉണ്ടോ എന്ന് തനിക്കറിയില്ല എന്ന് അർജുൻ മൊഴിനൽകി. ഹോട്ടൽ നടത്തിപ്പിൽ തനിക്ക് യാതൊരുവിധ പങ്കാളിത്തവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.. തന്റെ മകനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് കോട്ടയത്തുള്ള സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മാറുടമ അസോസിയേഷന്റെ നേതാവ് അനുമോന്റെ സഹോദരി ഭർത്താവ് കൂടിയാണ് ഈ സിപിഎം നേതാവ് പ്രതിപക്ഷത്തിരിക്കുന്ന തങ്ങൾ എങ്ങനെ ബാർ ഉടമകളെസഹായിക്കുമെന്ന് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. മകന് നേരെ ആവശ്യമില്ലാതെ ചെളി വാരിയെറിയാൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ അദ്ദേഹത്തിൻറെ ഓഫീസിലേക്ക് സിപിഎമ്മിന്റെ മാർച്ച് ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനം നടത്തിയത്. ഡിസിസി പ്രസിഡൻറ് നാട്ടകംസുരേഷ്. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്. പി എ സലീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Jun 15, 2024 - 15:05
 0  14
അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു.. കോട്ടയത്തുള്ള സിപിഎം നേതാവ് മകനെ   വേട്ടയാടുന്നു എന്ന് തിരുവഞ്ചൂർ

What's Your Reaction?

like

dislike

love

funny

angry

sad

wow